Posts

Showing posts from April, 2020

ഉയിര് പൂത്തിറങ്ങിയ ഉടൽക്കാടകങ്ങൾ

നിന്നിലെ എന്നെ എന്നിലെ നീ അത്രമേൽ പ്രണയമയമായി നിന്നോട് ചേർത്തു വച്ച് നമ്മൾ ഉയിര് നട്ട് നനച്ചു തുടങ്ങിയ ആ രാത്രി, നിൻ്റെ നഗ്നതയെ തൊട്ടുണർത്തി ദീപ്തമാക്കാനെന്നവണ്ണം നിലാവ് ചോർന്നൊലിക്കുകയും, മഴച്ചാറ്റലുകൾ, ആ ഒറ്റമരത്തിൻ്റെ നിഴലുകൾ വകഞ്ഞ് മാറ്റി നമ്മളിലേക്കിറ്റു വീണ് വറ്റിപ്പോകുകയും ചെയ്ത ആ രാത്രി, ആ ഒരാെറ്റരാത്രിയാണെന്നിലേക്ക് മിന്നൽപ്പിണരായി താണിറങ്ങിയത്. പ്രണയം പതിപ്പിച്ച നിൻ്റെ നീല നയനങ്ങളിൽ മുക്കിക്കൊന്ന എൻ്റെയാത്മാവിന് സ്മാരകം കെട്ടുന്ന തിരക്കിലായിരുന്ന നിന്നെ, വലിച്ചടുപ്പിച്ച് സിരകളിൽ തീ കൊടുക്കാതെ ഞാൻ മറ്റെന്ത് ചെയ്യുമെന്നാണ് നീ പ്രതീക്ഷിച്ചിരുന്നത്? തുടിക്കുന്ന ചുണ്ടുകളിൽ, കൂമ്പിയടഞ്ഞ മിഴികളിൽ, മിഴിനീർ ചോരുന്ന കവിളിണകളിൽ, നനുത്ത ചെമ്പൻ രോമങ്ങളതിരു കെട്ടിയ തുടുത്ത ചെവിപ്പൂക്കളിൽ, തീർത്തും നിശബ്ദമായൊരു സീൽക്കാരത്തോടെ പ്രണയത്തിൻ്റെ നിറവുകൾ ഞാൻ ചാർത്തിത്തുടങ്ങുമ്പോൾ , നിൻ്റെ വിറയാർന്ന വിരലുകൾ എന്നെ തിരഞ്ഞ് തുടങ്ങിയിരുന്നു. കാലടികൾ ചുംബനങ്ങൾ തേടി മൃദുവായിപ്പോയിരുന്നു. വിയർപ്പുചാലുകൾ വറ്റിപ്പോകാനിടമില്ലാതെ വഴിതേടി തോൽക്കുകയും, രോമരാജികളിൽ കായാമ്പൂക്കൾ വിരിയുകയും, ചുണ്ടുകളിൽ ദാഹത...

ആദ്യമായി നമ്മള് തമ്മില് ഒറ്റക്ക് കാണുമ്പഴ്

ആദ്യമായി നമ്മള് തമ്മില് ഒറ്റക്ക് കാണുമ്പഴ് എങ്ങനായിരിക്കുമെന്ന് ഇടക്കൊന്ന് ഓർത്തു നോക്കി. ആദ്യമായി  ഒറ്റക്ക് മനപൂർവ്വം അകപ്പെട്ടു പോയതിൻ്റെ വെപ്രാളവും, പരസ്പരം മുഖത്ത് നോക്കാനുള്ള  വ്യഗ്രതയും, ഒരു നിമിഷത്തെ മഴക്കോളും, ഒക്കെയും നമ്മൾ അതിജീവിച്ച് കഴിയുമ്പഴായിരിക്കും, എന്താദ്യം പറയണമെന്ന സംശയം ഓടി വന്ന് മടിയിലിരിക്കുക. കണ്ണോട് കണ്ണ് കൊരുക്കുന്ന നിമിഷങ്ങളിലൊക്കെയും നിൻ്റെ വിടർമിഴികളിൽ ആകാംക്ഷയുടെ കാശാവിൻ പൂക്കൾ വിരിയുന്നത് എന്നെ കൊതിപ്പിക്കുമായിരിക്കും, കുസൃതിക്കൈവിരലുകൾ എന്നെ തിരയുന്ന മാത്രയിൽ ആ നീലക്കണ്ണുകളിൽ ഞാനഭയം പ്രാപിക്കുമായിരിക്കും, വീണ്ടും വീണ്ടും പരസ്പരം പെയ്ത് പെയ്ത് നിറയുമ്പോൾ നമ്മൾ നിലാവെട്ടമായ് പുനർജനിക്കുമായിരിക്കും, ഒന്നും മിണ്ടാനാകാതെ നമ്മൾ ഒരുമിച്ചാ തോണി തുഴയുമ്പൊ നിമിഷങ്ങൾ നമുക്കിടയിൽ കാത്തുനിന്ന് മടുത്ത് പടിയിറങ്ങിപ്പോകുമായിരിക്കും, നീലാമ്പൽപ്പൂക്കളിൽ കാറ്റ് കവിതയെഴുതുന്ന ആ നിമിഷങ്ങൾ..... ഒരിക്കലും അതിജീവിക്കാൻ കഴിയാതെ നമ്മൾ.....
നമ്മള്, കാണാത്ത ദൂരക്കാഴ്ചകൾ, വായിക്കാത്ത പുസ്തകങ്ങൾ, പേരോർത്ത് വെക്കാത്ത മനുഷ്യർ, സ്വയം മറന്നുവെച്ച കച്ചവടശാലകൾ, രുചിക്കാതെ പോയ രസക്കൂട്ടുകൾ, ഒപ്പമിരുന്ന് നെഞ്ചോളം പടരാൻ, പാടേ മറന്നു പോയ കടലിരമ്പങ്ങൾ, മലയിടുക്കുകൾ കയറിച്ചെന്ന് മേഘച്ചീളുകളെത്തൊട്ട് കുളിരാനിടം കൊടുക്കാതെ പോയ, ഒറ്റക്കമ്പിളി പുതപ്പിനുള്ളിലെ ഇളം ചൂട്, കാതടപ്പിക്കുന്ന കാറ്റിരമ്പത്തിനൊപ്പം പാറിപ്പറക്കാതിരുന്ന പട്ടച്ചിറകുകൾ, നെയ്യാമ്പൽ പൂക്കളിൽ കവിതയെഴുതുമ്പഴും സ്വയമറിയാതെ പോയ നിലാവെളിച്ചം, ഒഴുകിപ്പറക്കുമ്പഴും കാറ്റേ മറന്നു പോയ പലവർണ്ണമിയലുന്ന കുമിളക്കൂട്ടങ്ങൾ, ഞാറ്റുവേലപ്പെയ്ത്തുകളിൽ കുതിർന്ന വരമ്പിൻ ചോട്ടിൽ, കാക്കപ്പൂക്കളെ മറന്ന് വെച്ച ഇലക്കുമ്പിളുകൾ, പലവട്ടം വഴി മറന്ന് പോയിട്ടും തോൽക്കാതെ പരതുന്ന, അടുക്കള വാതിൽക്കലെ കട്ടുറുമ്പിൻ കൂട്ടം, പച്ചച്ച കുളപ്പടവിൽ ആളൊഴിയുന്നതും കാത്ത് ദൂരെ മിഴിയെറിഞ്ഞ് വെയിൽ കായുന്നൊരു കുളിക്കാൻ മടിയുള്ള ചെമ്പിച്ച പെണ്ണ്, ഒടുവിലൊടുവില്....., നിന്റെ ഞാനോ എന്റെ നീയോ ആകാതിരുന്ന ഞാനും നീയും, ഇപ്പൊ, മുഹൂർത്തം മറന്ന് നെയ്തെടുത്തതിനാലാവണം, മുറിഞ്ഞമർന്ന് പോയെങ്കിലും ഇതൊക്കെ ഓർക്കാൻ തുനി...