ഉയിര് പൂത്തിറങ്ങിയ ഉടൽക്കാടകങ്ങൾ
നിന്നിലെ എന്നെ എന്നിലെ നീ അത്രമേൽ പ്രണയമയമായി നിന്നോട് ചേർത്തു വച്ച് നമ്മൾ ഉയിര് നട്ട് നനച്ചു തുടങ്ങിയ ആ രാത്രി, നിൻ്റെ നഗ്നതയെ തൊട്ടുണർത്തി ദീപ്തമാക്കാനെന്നവണ്ണം നിലാവ് ചോർന്നൊലിക്കുകയും, മഴച്ചാറ്റലുകൾ, ആ ഒറ്റമരത്തിൻ്റെ നിഴലുകൾ വകഞ്ഞ് മാറ്റി നമ്മളിലേക്കിറ്റു വീണ് വറ്റിപ്പോകുകയും ചെയ്ത ആ രാത്രി, ആ ഒരാെറ്റരാത്രിയാണെന്നിലേക്ക് മിന്നൽപ്പിണരായി താണിറങ്ങിയത്. പ്രണയം പതിപ്പിച്ച നിൻ്റെ നീല നയനങ്ങളിൽ മുക്കിക്കൊന്ന എൻ്റെയാത്മാവിന് സ്മാരകം കെട്ടുന്ന തിരക്കിലായിരുന്ന നിന്നെ, വലിച്ചടുപ്പിച്ച് സിരകളിൽ തീ കൊടുക്കാതെ ഞാൻ മറ്റെന്ത് ചെയ്യുമെന്നാണ് നീ പ്രതീക്ഷിച്ചിരുന്നത്? തുടിക്കുന്ന ചുണ്ടുകളിൽ, കൂമ്പിയടഞ്ഞ മിഴികളിൽ, മിഴിനീർ ചോരുന്ന കവിളിണകളിൽ, നനുത്ത ചെമ്പൻ രോമങ്ങളതിരു കെട്ടിയ തുടുത്ത ചെവിപ്പൂക്കളിൽ, തീർത്തും നിശബ്ദമായൊരു സീൽക്കാരത്തോടെ പ്രണയത്തിൻ്റെ നിറവുകൾ ഞാൻ ചാർത്തിത്തുടങ്ങുമ്പോൾ , നിൻ്റെ വിറയാർന്ന വിരലുകൾ എന്നെ തിരഞ്ഞ് തുടങ്ങിയിരുന്നു. കാലടികൾ ചുംബനങ്ങൾ തേടി മൃദുവായിപ്പോയിരുന്നു. വിയർപ്പുചാലുകൾ വറ്റിപ്പോകാനിടമില്ലാതെ വഴിതേടി തോൽക്കുകയും, രോമരാജികളിൽ കായാമ്പൂക്കൾ വിരിയുകയും, ചുണ്ടുകളിൽ ദാഹത...