വൈദേശിക രാസകേളീഗൃഹങ്ങളുടെ ദൃശ്യചാരുതകളിലേക്ക്, ലോകത്തിൻ്റെ പാരമ്യതകളിലേക്ക്, തുറന്ന വായനയുടെ ചതുരതകളിലേക്ക്, ഇടക്കിടെ മിഴികളും മനസ്സും തുറന്ന് വെക്കുന്ന പെണ്ണിനെ നിങ്ങൾ ഭയപ്പെടണം. അവൾ, നിങ്ങളുടെ ആൺ ധാർഷ്ട്യത്തിൻ്റെ ഉന്മത്തതകളെ, ആറിഞ്ച് നീളത്തിൻ്റെ ചടുലതയിൽ നിങ്ങൾക്കുള്ള തീർത്തും അനൽപമായ ആത്മവിശ്വാസം എന്ന് നിങ്ങൾ പേരിട്ട് വിളിച്ച് വളർത്തി വലുതാക്കിയ ആ അഹങ്കാരത്തെ, ഞാൻ ആ ടിപ്പിക്കൽ ആണല്ല എന്ന ജൽപ്പനത്തെ, തള്ളവിരലിൻ്റെയും ചൂണ്ടുവിരലിൻ്റെയും തുമ്പുകൾ കൊണ്ട് പോലും തമ്മിൽ തൊടാതെ, നഖങ്ങൾ കൊണ്ട് തൂക്കിയെടുത്ത്, അടുത്ത കുപ്പത്തൊട്ടിയിലേക്കിട്ട്, ഒരു പുച്ഛച്ചിരിയും തോളിലിട്ട്, തിരിഞ്ഞൊന്ന് നോക്കുക പോലും ചെയ്യാതെ, നടന്ന് പോയെന്നിരിക്കും. ടിപ്പിക്കലല്ലാത്ത ഒരാണും അവളുടെ ലോകത്തേക്ക് ഇന്ന് വരെ ജനിച്ച് വീണിട്ടില്ല, എന്നതുകൊണ്ട് അവൾ നിങ്ങളുടെ എഴുത്തുകളെ കീടനാശിനി തളിച്ച് ഉണക്കാനിടും. നിങ്ങളുടെ സമീപനത്തെ നിങ്ങൾ എന്ത് പേരിട്ട് അവളുടെ മുമ്പിൽ വെച...
Posts
Showing posts from July, 2020
വെളിച്ചപ്പാട് മുത്തശ്ശൻ
- Get link
- X
- Other Apps
നെടുമ്പാതയോരത്തെ ചരൽപ്പറമ്പിൽ രാക്കാലമഞ്ഞേറ്റും, നട്ടുച്ച വെയിലേറ്റും, പിന്നെ തോരാമഴയേറ്റും, കിളിപ്പേച്ചുകൾ കേട്ടും, യക്ഷിപ്പാലച്ചോട്ടിലെ കൽവിളക്കിൻ പടിമേൽ ഒരു കാലും മടക്കിവെച്ച്, മറുകാലിലെ ചിലമ്പും കിലുക്കി, തെച്ചിപ്പൂ തോൽക്കണ ഇടംകയ്യോണ്ട് തുമ്പിക്കൈ വണ്ണള്ള ഇടത്തെ തുടമേൽ താളോം പിടിച്ച്, അരുകിലിരിക്കണ പാനിയിലെ കള്ളിനോട് കണ്ണുമിറുക്കി, മുള്ളുമുരിക്കിൻകാട് പൂത്തിറങ്ങിയ പോലെ ആകെ ചുവന്നവൾ ഭദ്രകാളി !!! ഭൂതത്താൻ ചിറയിൽ, കണ്ണ് കലങ്ങോളം മുങ്ങി നീർന്ന്, ചോന്നതും കെട്ടിച്ചിറ്റി, ഭസ്മവും മഞ്ഞളും സിന്ദൂരോം മതിയോളം വാരിപ്പൂശി, അരമണിയും ചിലപ്പിച്ച്, അരിമണിയും വാരിയെറിഞ്ഞ്, അലറിപ്പൂ മാലയുമിട്ട്, കലികൊണ്ട് കലികൊണ്ട്, വാളും തിളക്കി, നരച്ച ജഡയും കോതി നീർത്തി, "ൻ്റെ ദേവ്യേ" ന്ന് കിണഞ്ഞ് വെളിച്ചപ്പാട് മുത്തശ്ശൻ.. "നീയാ ആലിൻ ചോട്ടിൽ പോയിരിക്ക് ശവിയേ, ഞാനിതൊന്നൊരു തീരുമാനമാക്കട്ടെ" ന്ന് കള്ളിനെ പ്രേമിച്ചവൾ ഭദ്രകാളി !!! "ഇബ്ടെ വാടീ, നിന്നെ ഞാനൊന്ന് നല്ലോണം കാണട്ടെ"ന്ന് ആവോളം കിന്നരിച്ച് വെളിച്ചപ്പാട് മുത്തശ്ശൻ.. "നീയാ വടക്കേലെ ശാരദേനെ പോ...
- Get link
- X
- Other Apps
എനിക്ക് നിന്നെയൊരു കവിതയായെഴുതണമെന്ന് തോന്നുമ്പഴൊക്കെയും നീ മഞ്ഞച്ചൊരു ചിരിയും ചിരിച്ച് മനസ്സിൽ നിന്നിറങ്ങി ഓടിരക്ഷപ്പെടുന്നത് എന്തൊരു ദ്രാവിഡാണ്? നീയെന്നിൽ നിറഞ്ഞ് തുളുമ്പുമ്പഴല്ലേ ഞാൻ ഞാനാവുന്നതും, കാടാകുന്നതും, പുല്ലാകുന്നതും, പൂവാകുന്നതും, കല്ലാകുന്നതും, ഉരുകിയൊഴുകുന്നതും, മരമാകുന്നതും, കനിവാകുന്നതും, കനവാകുന്നതും, നിൻ്റെ കാതോരം, അലയിളകുന്ന വാക്കാവുന്നതും, ഇടനെഞ്ചിലെ മുറിവേറ്റ മുളന്തണ്ടിലെ ഇടറിയ പാട്ടാകുന്നതും.. എന്നിങ്ങനെയൊക്കെ ഒടുക്കമില്ലാതെ ഉള്ളിൻ്റെ ഉള്ളിലേക്ക് പിറുപിറുത്തും എടി പൊലാടിച്ചിയേയ് ഒരു പത്തുറുപ്പിക തന്നിട്ട് പോടീ കുരിപ്പേ എന്ന് ലോകത്തെയാകെ ചുണ്ടുകോട്ടി ഉച്ചത്തിൽ പരിഹസിച്ചും, മനസ്സിൻ്റെ അപതാളത്തിനോട് കൈകോർത്ത് പൊട്ടിച്ചിരിച്ച് നൃത്തം വെച്ചും, നിന്നിലേക്കെൻ്റെ ഉച്ചക്കിറുക്കിനെ തേഞ്ഞു തീരാറായ ചങ്ങലയുമറുത്ത്, തിളങ്ങുന്ന മുട്ടായിക്കടലാസുമാലയിടീച്ച്, പിഞ്ഞിപ്പഴകിയ വൃത്തിഹീനമായ കച്ചകളുമുടുപ്പിച്ച്, നരച്ച മുടിയിഴകളും വിറപ്പിച്ച് അലയാൻ വിടണമെന്ന് കരുതിയതാണ്. പിന്നെ നീ ചൂലിൻകെട്ട് തലമാറി ഓങ്ങിപ്പിടിച്ച് എൻ്റെ പിന്നാലെ...