Posts

Showing posts from June, 2020

ക്ഷമ

കാറ്റത്ത് പാറാനിട്ട  അമ്മിക്കല്ല് പോലെ, ജീവിതം ഉച്ചതിരിഞ്ഞ  മനുഷ്യത്തിയൊരുത്തി, അകക്കണ്ണിൽ അലക്കി ഉണക്കാനിട്ട  കനപ്പെട്ട ചിന്തകളെയും കൂവി വിളിച്ച്,  ഉറവുപിടിച്ച് ചേറു കുഴയുന്ന കന്നിടവഴികളുടെ,  അവസാനത്തെയറ്റത്ത് ചുരുണ്ടു മടങ്ങിക്കിടക്കുന്ന,  ഒറ്റയാക്കപ്പെട്ട കാലിവണ്ടികൾ  വല്ലപ്പോഴും കടന്നു പോകുന്ന, കാലിച്ചന്തയിലേക്ക് നീളുന്ന,  പൊട്ടിപ്പൊളിഞ്ഞ  വഴിയോരത്തേക്ക്,  നടന്നു തീർത്ത കൽവഴികളുടെ, നിലവിളിപ്പാടുകൾ ചിത്രം വരച്ച,  കോച്ചിപ്പിടിച്ച്,  രക്തച്ഛവി വറ്റിപ്പോയ  കാൽപ്പാദങ്ങളും വലിച്ച്  നടക്കാനിറങ്ങുമ്പോൾ, കായലലകൾ  കൈകൾകോർത്ത് വഴിയിലേക്ക്  നെടുങ്ങനെ  വിറങ്ങലിച്ച് കിടന്ന്, ചങ്ങലക്കൊളുത്തലുകളുടെ ഓർമകളിൽ നിന്നവളെ  മുച്ചൂടും സ്വതന്ത്രയാക്കുന്നു. നീയെന്തിനാണിപ്പോഴേ  ഈ പാതയോരത്തേക്ക്  ഓടി വന്നതെന്നും,  തൊണ്ടഴുകാനിട്ട  പതിവിടങ്ങളിൽ  പതുങ്ങിക്കിടന്നാൽ പോരേയെന്നും  അവൾ അത്ഭുതം കൂറുന്നു. കഴിഞ്ഞ കാലത്തേ തന്നെ,  കുഞ്ഞു ചെമ്പുകുടത്തിൽ മുദ്രവച്ച്,  ശീവാേതിപ്പുരയിലേക്ക്  ...
കോശങ്ങളിൽ  കടലിരമ്പുകയും,  രക്താണുക്കളിൽ  വെയിൽപ്പൂക്കൾ  ചിരിക്കുകയും, ചിന്തകളിൽ  നിലാവുദിക്കുകയും,  ശ്വാസത്തിൻ്റെ തീരത്തൊരു പൊൻചെമ്പകം പൂക്കുകയും, ഹൃദയത്തുടിപ്പിൽ, പ്രണയമത്സ്യമേ നിൻ്റെ സംഗീതം  തേൻമഴയായ് തിമർത്ത്  പെയ്യുകയും, ചെയ്യുമ്പോൾ എൻ്റെ ത്വരകളിൽ നീ നീന്താനിറങ്ങുന്നു. നിൻ്റെയാ കടലാഴം  കണ്ണുകളിലെ കാട്ടുതീയിൽ ഞാൻ കത്തിച്ചാമ്പലാവുമ്പോൾ, ഒരു  ദീർഘചുംബനത്തിൻ്റെ ഒടുവിലത്തെ മാത്രയിൽ ചുണ്ടുകൾ  മുറിച്ചെൻ്റെ പ്രണയരക്തം നീയൂറ്റിയെടുക്കുമ്പോൾ, ഞാൻ നിൻ്റെ വേലിയേറ്റങ്ങളിലേക്ക് വേരറ്റ് മറിഞ്ഞ്  വീണ് ഒഴുകിത്തുടങ്ങുന്നു. ഓരോ പരമാണുവും പരമമായ ആനന്ദത്തിലേക്ക് ആഴ്ന്ന് പോകുന്നു.
അവർ രണ്ടായിരുന്നില്ല, ഒന്നായിരുന്നു.  ഒരമ്മ പെറ്റ  ഇരട്ട മക്കൾ തേനിറ്റു വീഴുന്ന  ജീവൻ തുടിക്കുന്ന കവിതകളുടെ  അപ്പോസ്തലന്മാർ. എനിക്ക്  മുൻപരിചയമില്ലാത്തവർ. മഴവില്ലഴകുള്ള പൂമ്പാറ്റച്ചിറകുകൾ  ഒരു പോലെ കണ്ടപ്പോൾ  കൗതുകം കൊണ്ട്  ഓടിയടുത്ത് ചെന്നിട്ട് നിങ്ങൾ രണ്ടും ഒന്നാണോ  എന്ന്  ചോദിച്ചെന്നതായിരുന്നു   എൻ്റെ കുറ്റം. അവരെന്റെ  തീർത്തും നിഷ്കളങ്കമായ ബാല്യകുതൂഹലത്തെ  ചെന്നായ്ക്കളുടെ നടുവിലേക്ക്   അരിഞ്ഞിട്ടു കൊടുത്തിട്ട്  അവയെ ഭക്ഷിപ്പാനായ് ക്ഷണിച്ചു.  അവ  തിന്ന് ക്ഷീണിച്ച്  ദാഹിച്ചപ്പോൾ  അവക്ക് കുടിവെള്ളം കൊടുത്തു. മരിച്ചിട്ടും  ഓടിപ്പോകാനാകാതെ  ഞാനവിടെത്തന്നെ  തരിച്ച് നിൽപ്പുണ്ടായിരുന്നു. അതിലൊരാൾ  തിരിഞ്ഞുനിന്ന്  എന്നോട് ചോദിച്ചു.  നിങ്ങൾക്കൊട്ടും വേദനിച്ചില്ലല്ലോ? ഇല്ല,  ഞാൻ പറഞ്ഞു. അവർ  കൈകൾ കോർത്ത്  നടന്നു പോയി. ഞാൻ  എൻ്റെ ജൈവികതയിലേക്ക്, ചുളിഞ്ഞ തൊലിയും,  കിതക്കുന്ന ശ്വാസവും, മങ്ങിയ കാഴ്ചയുമുള്ള അമ്പലനടയിലെ, അനാഥത്വത്തിൻ്റെ ...
ഭ്രമാത്മക ചിന്തകളുടെ മലമ്പാതകളിലേേക്ക് നിങ്ങൾ 85 മോഡൽ തുറന്ന ജീപ്പോടിച്ച് കയറ്റുമ്പോഴാണ് കഥകളുടെ വസന്തം ചരിത്രത്താൽ പൂക്കുന്നത്.  നിശബ്ദതയുടെ താഴ്വാരത്ത് വച്ച് നിലാവിൻ്റെ നീർച്ചാലുകൾ ഉറപൊട്ടിയൊഴുകി വന്ന് നിങ്ങളുടെ പ്രണയസങ്കൽപ്പങ്ങളെ തച്ചുതകർക്കുന്നിടത്ത് നിങ്ങൾ നിങ്ങളുടെ സ്വെറ്റർ ഊരിക്കളഞ്ഞാ കുളിരിനെ ഹൃദയത്താൽ ആവാഹിക്കും.  പിന്നെയും വളവുകൾ തിരിഞ്ഞ് കയറുമ്പോൾ മേഘങ്ങളിൽ സാളഗ്രാമങ്ങൾ ഉറഞ്ഞ് അവളായിമാറുന്നത് നിങ്ങൾ കാണും.  അവളുടെ നീറ്റലുകൾ, പരിഭവങ്ങൾ നിങ്ങളിലെ ചിന്തകളെ, ദൃശ്യങ്ങളെ തകിടംമറിക്കുന്നതറിഞ്ഞിട്ടും നിസ്സഹായനായവളെ കയ്യേൽക്കുകയല്ലാതെ നിങ്ങൾക്ക് മറ്റൊന്നും ചെയ്യാനുണ്ടാവില്ല.  എഴുതിത്തുടങ്ങുമ്പോൾ, ചാറ്റൽ മഴയായി നിങ്ങളുടെ തൊണ്ടക്കുഴിയിൽ ചുംബിച്ചു കൊണ്ട് കണ്ണുകളിലേക്കൂളിയിട്ടവൾ, ആർത്തലച്ച് പെയ്ത് നിങ്ങളെ കഴുകിത്തുടച്ച് നിങ്ങളുടെ ഹൃദയവും ചുരണ്ടിയെടുത്ത് അതിന് പകരമവിടെ അവളുടെ ഭ്രാന്തുകളെ പ്രതിഷ്ഠിക്കുന്ന നിമിഷത്തിൽ, തിരിച്ചിനിയൊരു യാത്രയില്ലെന്നും ഇക്കണ്ട കാഴ്ചകളൊന്നും ഒരു കാഴ്ചകളേ അല്ലായിരുന്നുവെന്നും അവളിലേക്ക് തട്ടിമറിഞ്ഞ് വീണ് തൂവിപ്പോവുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്ന...
സ്വയം മറന്ന് വേണം   വിഷപ്പല്ലുകൾ  പോറ്റിവളർത്തിയ പിളർന്ന നാക്കുകളുടെ  സ്വന്തം വാക്കുകളെ  സത്യാന്വേഷികളുടെ, കുതുകികളുടെ ഹൃദയങ്ങളിലേക്ക് തൊടുത്തുവിടാൻ. വേദനകൾ മറവിയുടെ ലഹരിയിലേക്ക്  ആണ്ടുപോകുന്നതുകൊണ്ട്,  വീണുപോയവരുടെ ആരവങ്ങൾ  കാതുകളിലേക്കെത്തും മുന്നെ,  ശൂന്യതയിൽ  ലയിച്ചില്ലാതായിക്കോളും. ഉറക്കത്തിൽ  മരിച്ചുപോയവർ  ഉയിർത്തെണീറ്റ്  വരുംമുമ്പെ, ഒഴിഞ്ഞ  വിഷക്കുപ്പികളിലേക്ക്   ദുരൂഹമായി  കൊല്ലപ്പെട്ടവരെപ്പറ്റിയെഴുതുന്ന വിലാപകാവ്യങ്ങൾ  കോരിനിറക്കാവുന്നതേയുള്ളൂ  നമുക്ക്.. പുകയാളി മരവിച്ച  വിലാപകാവ്യങ്ങളും  കവിതകളും  മറുകവിതകൾ  വരും വരെ  വേദികളിൽ നിറഞ്ഞാടി  കുഴഞ്ഞ് വീണ്  മരിച്ചോളും. തെളിവില്ലായ്മയുടെ  അകമ്പടിയോടെ,  സത്യം,  കഥകൾ നിറച്ച  തോൾസഞ്ചിയുമായി പടികടന്ന് വരുമ്പോഴേക്കും, ശവപ്പെട്ടികൾക്കുള്ളിൽ  അവ  വേര്പിടിച്ച്  വളർന്നോളും. അല്ലെങ്കിലും  ആഘോഷങ്ങളുടെ  കുരുക്കഴിക്കാൻ  ആർക്കാണിപ്പോൾ  സമയം? കുരുക്കുകളെ  വെറുതെ...

ലോകം

"നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ" എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു. കളകളും പുല്ലും ഫ്രണ്ട് റിക്വസ്റ്റയക്കുന്നു.  പൂച്ചിയും പുൽച്ചാടിയും ശലഭങ്ങളും ഫോളോ ചെയ്യുന്നു. മണ്ണിരകൾ സീഫസ്റ്റിലിടുന്നു. പിടക്കോഴി അവളോട് ചോദിക്കാതെ അവളെ തൻ്റെ പോസ്റ്റിൽ ടാഗ് ചെയ്യുന്നു. അമരവിത്തൊരെണ്ണം പോസ്റ്റിട്ട് മുളപ്പിച്ച് സ്വയം ലൈക്കടിച്ച് നട്ടുവളർത്തുന്നു. ആദ്യത്തെ കമൻ്റ് സ്വയമെഴുതി ആകാശത്തേക്ക് കൈകൾ നീട്ടുന്നു. പടരാനെന്നോണം പടർന്നപ്പൊരെണ്ണം അവൻ കമൻ്റിറിട്ട് പടർത്തി വളർത്തുന്നു. പൂമൊട്ടുകൾ വിടർന്ന് വാദപ്രതിവാദങ്ങളിലൂടെ കായ് പിടിക്കുന്നു.  ശലഭങ്ങൾ പുഴുക്കൾ വീണ്ടും ലൈക്കടിക്കാനെത്തുന്നു. മഴവന്ന് എത്തിനോക്കിപ്പോകുന്നു. വെയിലിൻ്റെ കമൻ്റ് മഴ റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ചെയ്യിക്കുന്നു. തെക്കൻ കാറ്റ് വന്ന് കുത്തിട്ട് പിന്നെ വന്ന് വായിക്കാമെന്ന് പറഞ്ഞ് പോകുന്നു. ഉറുമ്പിൻ കുഞ്ഞുങ്ങൾ വെട്ടുകിളികളുടെ തെരുക്കൂത്ത് കാണാൻ കമൻ്റ് ബോക്സിൽ പായ വിരിച്ച് കിടക്കുന്നു. മിന്നാമിനുങ്ങുകൾ പച്ച വെളിച്ചവും തെളിച്ച് പിന്തുണ പ്രഖ്യാപിക്കാനെത്തുന്നു. ഇത്രയുമാവുമ്പോൾ അവന് ദേ...

എന്താവോ?

സമീകൃതമെന്നോ  അമൃതെന്നോ  ഒക്കെ സുഖിപ്പിച്ച് വിശേഷിപ്പിച്ച്  നിങ്ങൾ ഒതുക്കിക്കളയാൻ എത്ര ശ്രമിച്ചാലും സാമുദായിക സമ്പ്രദായങ്ങളിൽ  വിശ്വാസമില്ലാത്ത, കാച്ചുപാത്രത്തിൻ്റെ  ചെരിഞ്ഞിരിക്കലുകളിൽ താഴ്ന്ന പ്രദേശത്തിൻ്റെ ഒഴുക്കു സൗകര്യം തീരെ പരിഗണിക്കാത്ത, ഒരു സവിശേഷസൂചികയാണ് പാല്, തിളക്കുന്തോറും കുറുകിയാലും, കണ്ണൊന്ന് തെറ്റുന്ന നിമിഷാർദ്ധത്തിൽ തിളച്ചൊഴുകിപ്പരന്ന് ലോകത്തിൻ്റെ  മുഴുവൻ  ദാഹത്തേയും ഒറ്റനിമിഷംകൊണ്ട് ശമിപ്പിച്ച് ഞാനൊന്നുമറിഞ്ഞില്ലെന്ന് പാടയും ചൂടി പറ്റിക്കിടക്കും. അതുകൊണ്ട് ഞാനിടക്കിടെയങ്ങ് മനപൂർവ്വം കണ്ണടക്കാൻ പഠിക്കുവാണ്. ലോകത്തിൻ്റെ മോഹങ്ങൾ എന്നെയും മോഹിപ്പിച്ച തീരെ മറക്കരുതാത്ത ഒരു കാലമുണ്ടായിരുന്നല്ലോ.