Posts

Showing posts from May, 2020

ഹൃദയായനം

"ഇരവിഴുങ്ങിക്കിടക്കുന്നൊരു പെരുമ്പാമ്പിനെ ഓർമ്മിപ്പിക്കുന്ന മലമ്പാതയുടെ  അവസാനത്തെ കൊടുംവളവിൽ" എന്ന് എഴുതിത്തുടങ്ങണമെന്നാണ് കരുതിയിരുന്നത്. ക്ലീഷേകൾ ഒഴിവാക്കാമെന്ന് കരുതിയാണ് "നില കാണാത്ത വെളിച്ചത്തിൻ്റെ ആഴങ്ങളിൽ" എന്ന് ക്യാപ്ഷനിട്ടു കൊണ്ടവൾ തുടങ്ങിയത്. ഇളം ചുവപ്പിൽ ഓറഞ്ചും മഞ്ഞയും  കലർന്ന നിറമുള്ള തേവിടിശ്ശിപ്പൂക്കൾ പൂത്തുലഞ്ഞ് നിറം പിടിപ്പിച്ച താഴ്വാരങ്ങൾക്ക് കറുത്ത ബോർഡറിട്ട റോഡിൽ നിന്ന് നോക്കുമ്പോൾ കാണുന്ന,  കണ്ണെത്താത്തിടത്തോളം പരന്ന് കിടക്കുന്ന, അലയിളകുന്ന ആ കാട്ടുപൂക്കളെയും കണ്ടും അറിഞ്ഞും ക്യാമറയിൽ പകർത്തിയും മല കയറാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നാകുന്നു. ഒട്ടും അസ്വസ്ഥത തോന്നിയില്ല. ധൃതിയും. ചെന്നയുടൻ നിലതെറ്റി മലർന്ന് വീഴാൻ, മൃദുവായ കിടക്കയും ഫൈവ് സ്റ്റാർ സൗകര്യങ്ങളുമുള്ള വാടക മുറി നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട്. പതിയെ, വളരെ പതിയെ പോയാൽ മതി.. മാത്രമല്ല, വീര്യം കുറഞ്ഞ മദ്യം, കണ്ണും കവിളും തുടുക്കും വരെ സിപ് ചെയ്ത്, പഞ്ഞി പോലത്തെ ഡബിൾ ലെയർ ബ്ലാങ്കറ്റിനുള്ളിൽ കിടന്ന്  ഇന്ന് ഒറ്റക്കാണ് ഉറങ്ങേണ്ടത്. നാളെ രാവിലെയേ അവനെത്തൂ. തൻ്റെ പുതിയ കൂട്ടുകാരൻ, അനുരൂപ് ചെറിയാ...

ഉഭയസമ്മതം

അയാളുടെ കാറിന്റെ മുൻസീറ്റിൽ കയറിയിരിക്കുമ്പോൾ അവൾക്ക് തന്നാടു തന്നെ അവജ്ഞ തോന്നി. ... എന്തൊരിരുപ്പ്. ... സെലിബ്രിറ്റിയുടെ ഭാര്യയാണെന്ന ഭാവത്തിൽ തന്റെ ഭാഗ്യത്തിൽ അഭിരമിച്ച് എത്രയോ സ്ത്രീകൾ ഇരുന്ന സീറ്റായിരിക്കുമത്. ... അയാളെയും കാത്ത് റോഡിൽ നിന്ന് അവൾ കരിപുരണ്ടു പോയിരുന്നു. ... കാർ സ്ഥിരം ലോഡ്ജിങ്ങിന്റെ പാർക്കിങ്ങ് ഏരിയയിൽ മുരണ്ടുനിന്നു. ... അയാളുടെ കാറിനുമുണ്ട് അയാളുടെ സ്വഭാവം എന്നവൾ ഓർത്തു. ... അതോ ഇനി തിരിച്ചാണോ? ??? അറിയില്ല. ... കഴിഞ്ഞ പ്രാവശ്യത്തെ റൂം തന്നെ മതിയോ സാർ? ??? റൂം ബോയ് വന്നിട്ടുണ്ട്. ... മതി. ... അയാൾ മുരണ്ടു. ... പോയത് മറ്റൊരു മുറിയിലേക്കാണ്. ... ഇതുതന്നെയായിരിക്കും കഴിഞ്ഞ പ്രാവശ്യം അയാളെടുത്ത മുറി. ... ആർക്കറിയാം. ... അയാളവിടുത്തെ സ്ഥിരം കസ്റ്റമറാണെന്ന് അവരുടെ സംഭാഷണത്തിൽ എഴുന്നു നിൽക്കുന്നുണ്ട്. ... ലിഫ്റ്റിൽ വച്ചയാൾ അവളെ ഒന്ന് ചുംബിച്ചിട്ട് ഫോണിലേക്കൂളിയിട്ടു. ... മുറിയിലെത്തിയപ്പോൾ അവൾ കുളിമുറിയിലേക്കും. ... തിരികെയെത്തുമ്പോൾ അയാൾ മദ്യം സിപ്പ് ചെയ്തുകൊണ്ട് സൈബർ പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു. .....

ചിന്തകളിൽ കഥകളുടെ വേരിറങ്ങുമ്പോൾ

കളഞ്ഞുകിട്ടിയ അരി മണികൾ താങ്ങിയെടുത്ത് പോവുകയായിരുന്നു ഉറുമ്പിൻ പറ്റം. അപ്പോഴാണ് കട്ടുറുമ്പുകളെ സ്മരിപ്പിക്കുന്ന കറുത്ത ചെരിപ്പിട്ട ആ മനുഷ്യൻ ആ വരിയിലേക്ക് നടന്ന് കയറി നിന്നത്. ഹൗ...... നല്ല കടി കിട്ടിയ അസ്വസ്ഥതയിൽ അയാൾ നിലവിളിച്ചു. കാൽ ശക്തിയിൽ കുടഞ്ഞ് അയാൾ മാറി നിന്ന് ഉറുമ്പുകളെ വീക്ഷിച്ചു. കുറേയെണ്ണം ചതഞ്ഞരഞ്ഞിട്ടുണ്ട്. കുറേയെണ്ണം പറ്റം ചിതറിപ്പോയ പരിഭ്രാന്തിയിൽ പാഞ്ഞ് നടക്കുന്നു. കുറേയെണ്ണം എന്താണാവോ ചെയ്യുന്നത്. മനസ്സിലാവുന്നില്ല. അവ വീണ്ടും അവയുടെ ക്രമവും താളവും അരിമണികളുമൊക്കെ കണ്ടെത്തുമായിരിക്കണം. ചതഞ്ഞ് തീർന്നവയെ ബാക്കിയുള്ളവർ വഴിയിൽ ഉപേക്ഷിക്കുമായിരിക്കും. മനുഷ്യർ തന്നെ, എന്തൊക്കെ, എവിടെയൊക്കെ ഉപേക്ഷിക്കുന്നു. നിവൃത്തികേടുകൾ കൊണ്ടും, അല്ലാതെയും, സൗകര്യപൂർവ്വവും. ഉറയുരിയുന്ന ലാഘവത്തിൽ, ഹൃദയത്തിൽ വിഷമേറ്റ കടച്ചിലിൽ, അങ്ങനെ എത്രയെത്ര തരം ഉപേക്ഷിക്കലുകൾ ! കുഞ്ഞുറുമ്പുകൾ ! അവ എത്ര വേഗമാണ് ജനിക്കുന്നതും ജീവിക്കുന്നതും മരണത്തെ പുൽകുന്നതും! കുഞ്ഞു ജീവിതം! ആർക്കും ആരോടും ഒരു പരാതിയും പറയാനുണ്ടായിട്ടുണ്ടാവില്ല! "നമ്മളെങ്ങോട്ടാണ് അമ്മേ ?" "ഒറ്റപ്പാലത്തേക്കാണ് വാവ...

എഫ് ബി യുടെ പൊതിയാത്ത പുറഞ്ചട്ടകൾ

ആരും കാണാത്ത ചില പെയ്ത്തിടങ്ങളിൽ ഒന്നിനോടൊന്ന് ചേർത്തു വച്ചാൽ ഒറ്റക്കഥയാക്കാവുന്ന കുറേ നുറുക്കെഴുത്തുകൾ പെയ്തൊഴുകിപ്പോകുന്നതും നോക്കി നിൽക്കുകയായിരുന്നു, രാത്രി നഗരത്തിൻ്റെ കാവൽക്കാരി. അവൾക്ക് ചുറ്റിലും ഉൽസാഹഭരിതയായ നഗരം കാഴ്ചകൾ കണ്ടും വിലപേശി വാങ്ങിയും, വിറ്റും ഒഴുകിപ്പരക്കുന്നുണ്ടായിരുന്നു. ഇരുണ്ട ചില മൂലകളിൽ തെരുവുനായ്ക്കൾ, ആവർത്തനങ്ങളുടെ അപ്പോസ്തലൻമാരുടെ ചോദ്യോത്തര പംക്തികൾക്ക് വായ്ക്കുരവയിടുന്നതൊഴിച്ചാൽ നഗരം അന്ന് അത്യന്തം തൃപ്തയും, അതിനാൽത്തന്നെ ശാന്തയുമായി കാണപ്പെട്ടിരുന്നു. ആദ്യന്തം ബുദ്ധിപരമായ ജോലികൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന ചില തലച്ചോറുകൾ മാത്രം അപ്പോഴേക്കും ഉറങ്ങിവീണുപോയിരുന്നു. അവൾക്കതിൽ പരാതിയൊന്നും ഉണ്ടായിരുന്നതുമില്ല. ചിലയിടങ്ങളിൽ ഇരുണ്ടതും മെലിഞ്ഞതും, ഒരിടത്തരം നിറമുള്ള ഉടയാത്ത ചേലയുടുത്ത പെണ്ണിനെ പോലെ,  ചിലയിടങ്ങളിൽ തിളക്കമാർന്നതുമായ നഗരവെളിച്ചത്തിൻ്റെ നിറവിന്യാസങ്ങൾ ചേർന്നൊഴുകുന്നുണ്ടായിരുന്നു. താനതിൽ അഭിരമിച്ച് ഒരിക്കലും നിന്ന് പോയിട്ടില്ലെന്നും, എങ്കിലും കൂടെ ഒഴുകാൻ മടിയായതുകൊണ്ടല്ല, കൂടെ ഒഴുകി മതിയായതുകൊണ്ടാണ് നോക്കി നിൽക്കുന്നത് എന്നാണ് സ്വയം പരിച...